എനിക്ക് അവളോട് എന്താണ് പറയാനുള്ളത് ? അറിയില്ല... ചിലരുടെ ഓർമ്മകൾ നമ്മൾക്ക് ഒരു കെട്ടുകഥ പോലെയാണ്. അവരുടെ ഓർമ്മകൾ നമ്മളെ വല്ലാതെ വിഷമിപ്പിച്ചു കൊണ്ടേയിരിക്കും. ഒരുപക്ഷേ അത് നമ്മൾ പോലുമറിയാതെ അവർ നമ്മളിൽ ശൃഷ്ടിക്കുന്ന ഒരു ശൂന്യമായ ഏകാന്തത കൊണ്ടാവാം. അത്തരത്തിൽ ഒരു കെട്ടുകഥയുടെ പിന്നാലെ ഞാനും നടന്നു, അല്ലെങ്കിൽ നടന്നുകൊണ്ടിരിക്കുന്നു. അവളുടെ ഓർമ്മകൾ, വാക്കുകൾ, രൂപം, ... അവയൊക്കെ മഞ്ഞുള്ള മകരമാസ രാത്രിപോലെ എന്റെ ചിന്തകളെ അശാന്തമാക്കുന്നു. അവൾ എനിക്കാരാണ് ? ഞാൻ എന്നോട് തന്നെ ചോദിച്ചു. ഇതേ ചോദ്യം ഞാൻ അവളോടും ചോദിച്ചു. രണ്ടിനും ഉത്തരമില്ല... പക്ഷേ ഒന്നുറപ്പാണ് അവൾക്കും എനിക്കും ഇടയിൽ എവിടെയോ അരൂപിയായ ഒരു നിശബ്ദത തപസ്സു ചെയ്യുന്നുണ്ട് . അവളിന്ന് വർഷകാലത്തെ മഴത്തുള്ളികൾ പോൽ എന്റെ ഓർമ്മകളുടെ പനിനീർ മൊട്ടുകളെ നിരന്തരമെന്നവണ്ണം പുണർന്നുകൊണ്ടേയിരിക്കുന്നു. പ്രിയ ഇന്നലകളെ എനിക്കാ പോയകാലം തിരിച്ചുവേണം. ഒപ്പം ഒരുപിടി ഉത്തരങ്ങളും. --- അനൂപ് ശിവശങ്കരപ്പിള്ള (എന്റെ ഡയറിക്കുറിപ്പ് 23 - 01...
ഒരു പടിവാതിലിനപ്പുറം എന്നെക്കാത്തിരിക്കുന്ന രാക്കിളിയുടെ നിശബ്ദതയാണ് എനിക്ക് ഏറെ ഇഷ്ടം കാരണം അതിന് എന്റെ ചോരയുടെയും എനിക്ക് ലഭിക്കാതെപോയ പ്രണയത്തിന്റെയും ചിലങ്കയണിഞ്ഞ വേശ്യയുടെ മണമാണ് കണ്ണിൽ പിടിമുറുക്കിയ ഈ മയക്കം ഒന്നെന്റെ കഴുത്തിന്റെ ശ്വാസനാളത്തെ ബന്ധിച്ചിരുന്നെങ്കിൽ എനിക്ക് അറിവുകളില്ലാത്ത ലോകം സാധ്യമാ യേനേ രാക്കിളി ഒന്ന് പടികടന്ന് വരൂ എന്റെ തലയ്ക്കലിരിക്കൂ ഇത്തിരി വിഷം ഈ നാവിലിറ്റിക്കൂ. --- എന്റെ ഭ്രാന്തൻ വിഹ്വലതകൾ ( 17/01/2018) അനൂപ് ശിവശങ്കരപ്പിള്ള
Comments
Post a Comment