എനിക്ക് അവളോട് എന്താണ് പറയാനുള്ളത് ? അറിയില്ല... ചിലരുടെ ഓർമ്മകൾ നമ്മൾക്ക് ഒരു കെട്ടുകഥ പോലെയാണ്. അവരുടെ ഓർമ്മകൾ നമ്മളെ വല്ലാതെ വിഷമിപ്പിച്ചു കൊണ്ടേയിരിക്കും. ഒരുപക്ഷേ അത് നമ്മൾ പോലുമറിയാതെ അവർ നമ്മളിൽ ശൃഷ്ടിക്കുന്ന ഒരു ശൂന്യമായ ഏകാന്തത കൊണ്ടാവാം. അത്തരത്തിൽ ഒരു കെട്ടുകഥയുടെ പിന്നാലെ ഞാനും നടന്നു, അല്ലെങ്കിൽ നടന്നുകൊണ്ടിരിക്കുന്നു. അവളുടെ ഓർമ്മകൾ, വാക്കുകൾ, രൂപം, ... അവയൊക്കെ മഞ്ഞുള്ള മകരമാസ രാത്രിപോലെ എന്റെ ചിന്തകളെ അശാന്തമാക്കുന്നു. അവൾ എനിക്കാരാണ് ? ഞാൻ എന്നോട് തന്നെ ചോദിച്ചു. ഇതേ ചോദ്യം ഞാൻ അവളോടും ചോദിച്ചു. രണ്ടിനും ഉത്തരമില്ല... പക്ഷേ ഒന്നുറപ്പാണ് അവൾക്കും എനിക്കും ഇടയിൽ എവിടെയോ അരൂപിയായ ഒരു നിശബ്ദത തപസ്സു ചെയ്യുന്നുണ്ട് . അവളിന്ന് വർഷകാലത്തെ മഴത്തുള്ളികൾ പോൽ എന്റെ ഓർമ്മകളുടെ പനിനീർ മൊട്ടുകളെ നിരന്തരമെന്നവണ്ണം പുണർന്നുകൊണ്ടേയിരിക്കുന്നു. പ്രിയ ഇന്നലകളെ എനിക്കാ പോയകാലം തിരിച്ചുവേണം. ഒപ്പം ഒരുപിടി ഉത്തരങ്ങളും. --- അനൂപ് ശിവശങ്കരപ്പിള്ള (എന്റെ ഡയറിക്കുറിപ്പ് 23 - 01...
നിന്റെ വിയർപ്പിൽ പൂത്ത പൂക്കളാണ് പ്രിയപ്പെട്ടവളെ ഇന്നും എന്റെ മനസിന്റെ വസന്തം നിന്റെ മുടിത്തുമ്പ് തൊട്ട് നീ എഴുതിയ കാവ്യമാണ് ഇന്നും എന്റെ ജീവഗ്രന്ഥം നീ അന്ന് പകർന്ന് നൽകിയ ചുടുചുംബനങ്ങളാണ് ഇന്നുമെന്റെ സിരകളെ ത്രസിപ്പിക്കുന്നത് നിന്റെ നീര്മിഴിപീലിയിൽ നീ കാത്തുവച്ച എന്നോടുള്ളൊരാ അനുരാഗമൊന്നുകൂടെ നുകരാനെനിക്ക് ഇന്നിന്റെ നിലാരാത്രിയിൽ തിടുക്കമെന്റെ കാർമുകിൽ പെണ്ണാളേ... നിന്നിലെ കാട്ടുചെമ്പകത്തൊടിയിൽ വിരുന്നെത്തുമൊരു രാക്കിളിയുടെ പുതുരാഗമാകട്ടെയോ ഞാൻ പ്രിയതമേ. ----- അനൂപ് ശിവശങ്കരപ്പിള്ള
Comments
Post a Comment